വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനു പകരം ചെറുപ്പക്കാരും കൃഷിക്കാരും തൊഴിലാളികളും ഇടത്തരക്കാരുമടങ്ങുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ആര് മുന്നില്‍നില്‍ക്കുന്നോ അവര്‍ക്കൊപ്പമായിരിക്കും ജനങ്ങളെന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു സന്ദേശം
ബിജെപിയിലേക്ക് പോകാനുളള വിഡ്ഢിത്തം നിറഞ്ഞ തീരുമാനം അനില്‍ ആന്റണിയുടേത് തന്നെയാണെന്നും മകന്റെ രാഷ്ട്രീയ തീരുമാനത്തെ നൂറുശതമാനം ആത്മാര്‍ത്ഥതയോടെ ആര്‍ക്കെങ്കിലും തളളിക്കളയാന്‍ കഴിയുമെങ്കില്‍ അവിടെയും ഉത്തരം എ കെ ആന്റണി എന്നാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു
ആരെങ്കിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമ്പോള്‍ സന്തോഷിക്കുന്നവരല്ല സിപിഎമ്മും ഇടതുപക്ഷവും എന്നും മതനിരപേക്ഷ ചേരി ദുര്‍ബലമാവരുത് എന്ന നിലപാടാണ് തങ്ങള്‍ക്കുളളതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം വളർന്ന തലമുറയെ ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ഒരുഘട്ടത്തിൽ ഇന്ദിരാഗാന്ധിയുമായി അകന്നുപോയി. വീണ്ടും ഇന്ദിരാഗാന്ധിയുമായി യോജിച്ച് കോൺഗ്രസിൽ തിരിച്ചുവന്നതിനുശേഷം എനിക്ക് ഇന്ദിരാഗാന്ധിയോടും ആ കുടുംബത്തോടും മുൻപുണ്ടായിരുന്നതിനേക്കാൾ ആദരവും ബഹുമാനവും സ്‌നേഹവുമുണ്ടായിട്ടുണ്ട്.
സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിഷ്പക്ഷം ആകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും എ കെ ആൻ്റണി വിമാനം പിടിച്ച് ഡൽഹിയിലെത്തി ഖാർഗെയുടെ നോമിനേഷൻ പേപ്പറിൽ ഒപ്പു വരച്ചു. തികച്ചും മാന്യതയില്ലാത്ത നടപടി. എല്ലാവരും മന:സാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ.
തൃക്കാക്കര തെരഞ്ഞെടുപ്പ് ഫലം അനുകൂലമായ സാഹചര്യത്തില്‍ പിണറായി വിജയനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തി. ക്യാപ്റ്റന്‍ പിണറായി വിജയന്‍ നിലംപരിശായെന്ന് സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്‍റെ വിലയിരുത്തലാകുമെന്നാണ് എല്‍ ഡി എഫ് അവകാശപ്പെട്ടത്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു
പ്രചാരണത്തിൻ്റെ മുന ചിതറിപ്പോയതിന് ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഏറ്റവുമൊടുവിൽ ''നിങ്ങളെന്തിനാണ് തൃക്കാക്കര പിടിക്കാൻ ഇങ്ങനെ പെടാപാട് പെടുന്നത്? അത് ഞങ്ങളുടെ സീറ്റല്ലെ? ഞങ്ങൾക്ക് തന്നൂടെ?'' പറ്റില്ല അല്ലെ... '' എന്ന തരത്തിൽ 'ചിത്രം' സിനിമയിലെ മോഹന്‍ലാല്‍ ലെവലില്‍ ഉള്ളില്‍ തേങ്ങിയൊരു സുധാകര മൊഴി.
അത്രമാത്രം നരേന്ദ്രമോദിയില്‍ പിണറായി വിജയന് സ്വാധീനമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി തുടങ്ങിവെച്ച കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടാന്‍ പ്രധാനമന്ത്രിയുടെ അനുമതി വാങ്ങാന്‍ എന്തുകൊണ്ടാണ് സാധിക്കാത്തത്
പാര്‍ലമെന്റില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരമാണ് ലോക്മത് പുരസ്‌കാരം. എല്ലാ വര്‍ഷവും ലോക്‌സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും തെരഞ്ഞെടുക്കുന്ന നാലുപേര്‍ക്ക് വീതമാണ് പുരസ്‌കാരം നല്‍കുക.
കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് പതിനാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നായിരിക്കും രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക
ചെറിയാന്‍ ഫിലിപ്പിന്റെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുമെന്നും എല്ലാ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്‌തെന്നും എ കെ ആന്റണി പറഞ്ഞു. ചെറിയാന്‍ ഫിലിപ്പിന് സിപിഎമ്മില്‍ ഏറ്റവും ഉന്നതരായ നേതാക്കള്‍ക്കൊപ്പം വളരെ സ്വാതന്ത്ര്യത്തോടെ പെരുമാറാനുളള അടുപ്പമുണ്ടായിരുന്നു. എ
ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ബോട്ടു മാത്രമായിരുന്നു ശരണം. വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ യാത്രക്കൂലി ഒരണയായിരുന്നു. അതായത് ആറു പൈസ. സർക്കാർ അത് 10 പൈസയാക്കി വര്‍ദ്ധിപ്പിച്ചു.
പരാജയം വരുന്നതോടുകൂടി ലോകം അവസാനിക്കുമെന്ന് ചിന്തിക്കുന്ന നേതാവല്ല താനെന്നും ശരിയായ വാദങ്ങള്‍ ഉള്‍ക്കൊണ്ട് ഒറ്റക്കെട്ടായി നിന്നാല്‍ അതിജീവിക്കാന്‍ സാധിക്കുമെന്നും എകെ ആന്റണി പറഞ്ഞു.